Kako postati muslimanom? | Fontovi Meljebari jezika
Printaj Pošalji prijatelju Pošalji Admin Pošalji komentar Prikaži komentare Preuzmi html kod
Novotarije mjeseca Redžeba
Članci Lična karta

റജബ്‌ മാസവും അനാചാരങ്ങളും
ഇസ്ലാമിന്റെ യഥാര്‍ത്ഥരൂപം വികൃതമാക്കുകയും ജനങ്ങള്‍ക്ക്‌ പ്രയാസങ്ങളുണ്ടാക്കുകയും ചെയ്യുന്നവിധം പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ ലേബളില്‍ പ്രചരിപ്പിക്കുകയും
, ഏറെക്കുറെ അവ പാമരന്‍മാരായ ജനങ്ങളില്‍ സ്വാധീനം നേടുകയും ചെയ്യുന്നത്‌ എക്കാലത്തും കാണാന്‍ കഴിയുന്ന ഒരു വസ്തുതയാണ്‌. എന്നാല്‍ കര്‍മ്മങ്ങള്‍ എങ്ങിനെയെങ്കിലും നിര്‍വഹിക്കുക, തനിക്ക്‌ തോന്നുന്ന വിധം നിര്‍വഹിക്കുക എന്നത്‌ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നതല്ല. അപ്രകാരം തന്നെ പ്രചരിപ്പിക്കുന്നവരുടേയും പ്രവര്‍ത്തകരുടേയും ലക്ഷ്‘യം മാത്രം നന്നായാല്‍ പോരാ, പ്രവര്‍ത്തിക്കുന്ന കാര്യവും മതപ്രമാണങ്ങളായ ഖുര്‍ആനിലോ തിരുസുന്നത്തിലോ സ്ഥിരപ്പെട്ടവയുമായിരിക്കണം .

അല്ലാഹു പറയുന്നത്‌ കാണുക: " ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിനു വേണ്ടി അതിന്റേതായ പ്രവര്‍ത്തനം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അത്തരക്കാരുടെ പ്രവര്‍ത്തനം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടും (പ്രതിഫലാര്‍ഹമായിരിക്കും) "
(ഇസ്‌റാഅ്‌ 19).

പരലോകം ലക്ഷ്യംവെച്ച്‌ നാം പ്രവര്‍ത്തിക്കുന്ന ഏത്‌ കാര്യവും മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തില്‍ പറയുന്ന നിബന്ധനകള്‍ക്ക്‌ അനുസരിച്ചാണോ എന്ന്‌ നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്‌ അല്ലാത്തപക്ഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ നഷ്ടത്തിലായിരിക്കും കലാശിക്കുക എന്ന കാര്യവും ഖുര്‍ആന്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

റജബ്‌ മാസവുമായി ബന്ധപ്പെട്ട്‌ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏതാനും അബദ്ധധാരണകള്‍ തുറന്ന്‌ കാണിക്കുകയാണിവിടെ ഉദ്ദേശിക്കുന്നത്‌.

റജബ്മാസം അല്ലാഹു പവിത്ര മാസങ്ങളായി പ്രഖ്യാപിക്കപ്പെട്ട നാല്‌ മാസങ്ങളില്‍ ഒന്നാകുന്നു. ഖുര്‍ആന്‍ അത്‌ ഇപ്രകാരം വ്യക്തമാക്കുന്നു. " ആകാശഭൂമികളുടെ സൃഷ്ടിപ്പ്‌ ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ മാസങ്ങളുടെ എണ്ണം അല്ലാഹുവിങ്കല്‍ പന്ത്രണ്ടാകുന്നു അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു" (തൗബ 36). അവ ഏതൊക്കെയാണെന്ന്‌ ഹദീസിലൂടെ വ്യക്തമാക്കുന്നുണ്ട്‌ "ദുല്‍ഖഅദ്‌, ദുല്‍ഹജ്ജ്‌, മുഹര്‍റം എന്നിങ്ങനെ തുടരെ വരുന്ന മൂന്ന്‌ മാസങ്ങളും മറ്റൊരെണ്ണം ജമാദുല്‍ ആഖിറിന്റേയും ശഅബാനിന്റേയും ഇടയിലായി വരുന്ന റജബ്‌ മാസവുമാകുന്നു അത്‌ " (മുതഫഖുന്‍ അലൈഹി).
എന്നാല്‍ റജബ്‌ മാസം യുദ്ധം വിലക്കപ്പെട്ട മാസങ്ങളില്‍ ഒന്നാണ്‌ എന്ന്‌ പഠിപ്പിച്ച പ്രവാചകന്‍ (സ) പ്രസ്തുത മാസത്തില്‍ മറ്റു മാസങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഏതെങ്കിലും നിലക്കുള്ള ഇബാദത്തുകളോ (ആരാധനകള്‍), പ്രാര്‍ ത്ഥനകളോ, കീര്‍ത്തനങ്ങളോ നിര്‍വ്വഹിക്കുകയോ ഉരുവിടുകയോ ചെയ്തതായി പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. അപ്രകാരം തന്നെ അനുയായികളെ പഠിപ്പിക്കുകയോ, ഉത്തമ നൂറ്റാണ്ടുകള്‍ എന്ന്‌ പ്രവാചകന്‍ (സ) വി ശേഷിപ്പിച്ച ആദ്യ മൂന്ന്‌ നൂറ്റാണ്ടുകളില്‍ ജീവിച്ച സലഫുസ്സ്വാലിഹുകളില്‍ നിന്നും അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുമില്ല എന്നതുമാണ്‌ യാഥാര്‍ത്ഥ്യം.
അതുകൊണ്ട്‌ തന്നെ റജബ്‌ മാസത്തിന്റെ പ്രത്യേകതയായി പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഏതാനും വിഷയങ്ങളും അവയുടെ സത്യാവസ്ഥയും വ്യക്തമാക്കാനാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

1. മിഅ്‌റാജ്‌ മാസമെന്ന്‌ കരുതി ആദരവ്‌ കല്‍പ്പിക്കല്‍

റജബ്‌ മാസത്തിലാണ്‌ നബി(സ)യുടെ മിഅ്‌റാജ്‌ നടന്നിട്ടുള്ളത്‌ എന്ന്‌ കരുതി പ്രത്യേകമായി ആദരവു കല്‍പ്പിക്കുന്നതിന്‌ മതപ്രമാണങ്ങളില്‍ നിന്നുള്ള തെളിവുകളുടെ പിന്‍ബലമില്ല; നബി(സ)യുടെ ജീവിതത്തിലുണ്ടായിട്ടുള്ള അല്‍ഭുതസംഭവങ്ങളായ ഇസ്‌റാഉം മിഅ്‌റാജും നടന്നിട്ടുള്ളത്‌ ഏത്‌ മാസമാണ്‌ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ഇനി പ്രസ്തുത സംഭവം നടന്നത്‌ ഇന്ന മാസമാണെന്ന്‌ തെളിഞ്ഞാല്‍ തന്നെ അതുമായി ബന്ധപ്പെട്ട്‌ പ്രത്യേകമായി ഒരുതരത്തിലുള്ള ഇബാദത്തും മുസ്ലിംകള്‍ക്ക്‌ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.

2. റഗാഇബ്‌ നമസ്കാരം

റജബ്‌ മാസത്തിലെ ആദ്യവെള്ളിയാഴ്ച രാത്രി റഗാഇബ്‌ എന്ന പേരില്‍ പ്രത്യേ കം സുന്നത്തു നമസ്കാരമുള്ളതായി വ ന്നിട്ടുള്ള എല്ലാ ഹദീസുകളും ദുര്‍ബല വും ബാത്വിലുമാണ്‌ എന്ന്‌ ബഹു: ഇബ്‌ നു റജബ്‌ (റ) തന്റെ "ലത്വാഇഫ്‌" എ ന്ന ഗ്രന്ഥത്തില്‍ വ്യക്മാക്കുന്നുണ്ട്‌. മു ന്‍ഗാമികളില്‍ നിന്നാരുംതന്നെ ഇങ്ങിനെ ഒരു നമസ്കാരത്തെപ്പറ്റി റിപ്പോര്‍ട്ട്‌ ചെ യ്തിട്ടില്ലാത്തതിനാല്‍ അത്‌ ബിദ്‌അത്തും പ്രവര്‍ത്തിക്കല്‍ കുറ്റകരവുമാണ്‌. ഈ നമസ്കാരം തെളിവിന്റെ പിന്‍ബലമി ല്ലാത്തതും നിര്‍വ്വഹിക്കല്‍ കുറ്റകരവു മാണ്‌ എന്ന്‌ ഇമാം അബൂശാമ:(റ) യും തന്റെ അല്‍ ബാഇഥു അ ലാ ഇന്‍കാരില്‍ ണ്ടബിദഇ വല്‍ ഹ വാദിസി (പേജ്‌ 174) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

3. റജബ്മാസത്തിലെ നോമ്പ്‌

റജബ്‌ മാസത്തിലെ ആദ്യത്തെ വ്യാഴാഴ്‌ ച നോമ്പ്‌ നോല്‍ക്കുന്നത്‌ സുന്നത്താണ്‌ എന്ന്‌ കരുതി അതനുഷ്ഠിക്കുന്ന ചിലരെ യെങ്കിലും പലയിടങ്ങളിലും കണ്ട്‌വരാറുണ്ട്‌. എന്നാല്‍ എന്താണ്‌ മതം, അതെങ്ങിനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്ന്‌ പഠിപ്പിച്ചു തരാന്‍ നിയുക്ത നായ പ്രവാചകന്‍ (സ) തന്നെ ജീവിതത്തില്‍ അനുഷ്ഠിക്കുകയും അനുജരന്മാരെ പഠിപ്പിക്കുകയും ചെയ്ത നോമ്പുകള്‍ ഏതൊക്കെയാണ്‌ എന്നത്‌ ഹദീസ്‌ ഗ്രന്ഥങ്ങളിലൂടെ ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്‌. അക്കൂട്ടത്തില്‍ റജബ്‌ മാസത്തില്‍ മാത്രമായി സുന്നത്തുള്ള ഒരു നോമ്പ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നില്ല. അത്കൊണ്ട്‌ തന്നെ അത്തരത്തിലുള്ള നോമ്പ്‌ പിന്നീടുണ്ടായ ദുരാചാരമാണ്‌ എന്നതില്‍ സംശയമില്ല. ദുരാചാരങ്ങള്‍ നരകത്തിലേക്ക്‌ മനുഷ്യനെ കൊണ്ട്‌ ചെന്നെത്തിക്കുന്ന ദുര്‍മാര്‍ഗ്ഗമാണ്‌ എന്ന്‌ നബി(സ) തന്റെ എല്ലാ ഖുതുബകളുടേയും ആമുഖമായി സൂചിപ്പിക്കാറുള്ളതുമാണ്‌. അപ്രകാരം തന്നെ

റജബ്‌ ഇരുപത്തിയേഴിനോ(27) അതല്ലങ്കില്‍ റജബ്മാസം മുഴുവനായോ നോ മ്പ്നോല്‍ക്കുന്നതായി കണ്ട്‌വരുന്നു. ഇതും സ്വഹീഹായ ഹ്വദീസിന്റെ യാതൊരുവിധ പിന്‍ബലവുമില്ലാത്ത കാര്യമാണ്‌. ഇക്കാര്യം ഇബ്നു ഹജറുല്‍ അ സ്ഖലാനി(റ) അദ്ദേഹത്തിന്റെ "തബ്‌യീനുല്‍ ഉജ്ബ്‌ ഫീമാ വറദ ഫീ ശഹ്‌രി റജബ്‌"(പേജ്‌ 9, 19, 64) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്‌.

4. തൊണ്ണൂറ്റാറ്‌ നോമ്പ്‌

റമദാനിലെ ഫറദ്‌ നോമ്പും ശവ്വാലിലെ ആറ്‌ സുന്നത്ത്‌ നോമ്പുമടക്കം റജബ്‌, ശഅ്ബാന്‍ എന്നീ രണ്ട്‌ മാസങ്ങള്‍ മുഴുവനായും ചേര്‍ത്ത്‌ 96 (തൊണ്ണൂറ്റാറ്‌)

നോമ്പ്‌ അനുഷ്ടിക്കുന്ന പതിവും ചിലരില്‍ കണ്ട്‌വരുന്നത്‌ അടിസ്ഥാനമില്ലാത്തതാണ്‌. ഇത്തരക്കാര്‍ പലപ്പോഴും നബി(സ) കല്‍പ്പിച്ചതും നിര്‍വ്വഹിച്ചതുമായ സുന്നത്തു നോമ്പുകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യവും കൊടുക്കാറില്ല എന്നതാണ്‌ ഖേദകരം. എന്നാല്‍ ഏത്‌ മാസവും പതിമൂന്ന്‌, പതിനാല്‌, പതിനഞ്ച്‌ എന്നീ ദിവസങ്ങളിലെ നോമ്പ്‌ സുന്നത്താണ്‌. അത്‌ റജബിലും ശഅ്ബാനിലുമെല്ലാം നിര്‍വ്വഹിക്കാവുന്നതാണ്‌.


5. റജബ്‌ മാസത്തിലെ ഉംറ:

നബി(സ) റജബ്‌ മാസത്തില്‍ ഉംറ ചെ യ്തതായോ, റജബ്‌ മാസത്തിലെ ഉംറക്ക്‌ പ്രത്യേകമായി മറ്റു മാസങ്ങളില്‍ ഉള്ള തിനേക്കാള്‍ പുണ്യമുള്ളതായി കല്‍പ്പിച്ചതായോ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടില്ല. നബി(സ) നാല്‌ അവസരങ്ങളില്‍ നാല്‌ യാത്രകളിലായി നാല്‌ ഉംറ മാത്രമാണ്‌ നിര്‍വഹിച്ചിട്ടുള്ളത്‌. (ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വ്വഹിക്കുന്നത്‌ നബി(സ)യുടെ സുന്നത്തില്‍ പെട്ടതല്ല.

മക്കം ഫഥിന്റെ അവസരത്തില്‍ പത്തൊമ്പത്‌ ദിവസം നബി(സ) മക്കയില്‍ താമസിക്കുകയുണ്ടായി; എന്നിട്ടും കൂടുതല്‍ ഉംറ നിര്‍വ്വഹിക്കുകയുണ്ടായിട്ടില്ല. നബി(സ) നിര്‍വ്വഹിച്ച ഉംറകളില്‍ മൂന്നെണ്ണവും ദുല്‍ഖഅദ്‌ മാസത്തിലായിരുന്നു. മറ്റൊരെണ്ണം തന്റെ ഹജ്ജത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ ഹജ്ജ്‌)ന്റെ കൂടെ ദുല്‍ഹജ്ജ്‌ മാസത്തിലുമായിരുന്നു). റജബ്മാസത്തിലെ ഉംറക്ക്‌ പ്രത്യേകം പുണ്യമുണ്ടായിരുന്നുവെങ്കില്‍ പ്രവാചകന്‍(സ) നിര്‍ദ്ദേശിക്കുമായിരുന്നു. അത്കൊണ്ട്‌ തന്നെ റജബ്‌ മാസത്തിലെ ഉംറക്ക്‌ കൂടുതല്‍ പുണ്യമുണ്ടെന്ന ധാരണയും അടിസ്ഥാനരഹിതമാണ്‌. ഈ കാര്യം  ബഹു: ഇബ്നുല്‍ ഖയ്യിം(റ) തന്റെ സാദുല്‍ മആദ്‌ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

സഹോദരന്‍മാരേ, വിശുദ്ധ ഖുര്‍ആനിലെ ഒരു വചനം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും: " (നബിയേ), പറയുക: പ്രവര്‍ത്തിച്ചു പരാജയപ്പെടുന്ന ഒരു വിഭാഗത്തെ ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരട്ടെയോ, ഐഹിക ജീവിതത്തില്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പിഴച്ചുപോയവരാണവര്‍, തങ്ങള്‍ നല്ലതാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ കരുതി കര്‍മ്മങ്ങള്‍ ചെയ്തവരാണവര്‍,.. .. (എന്നാല്‍) അവരുടെ കര്‍മ്മളെല്ലാം നിഷ്ഫ ലമായിപ്പോയത്‌ തന്നെ, അന്ത്യദിനത്തിലാകട്ടെ യാതൊരു തൂക്കവും നാം അവര്‍ക്ക്‌ (അവരുടെ കര്‍മ്മങ്ങള്‍ക്ക്‌) നല്‍കുന്നതല്ല. അവിശ്വസിക്കുകയും നമ്മുടെ ദൃ ഷ്ടാന്തങ്ങളേയും ദൂതന്‍മാരെയും പരിഹസിക്കുകയും ചെയ്ത കാരണത്താല്‍ നരകമത്രെ അവര്‍ക്കുള്ള പ്രതിഫലം"
(അല്‍കഹ്ഫ്‌ 103-106).
നോക്കൂ.. എന്തൊരു കഷ്ടമാണ്‌ പ്രവര്‍ത്തിച്ചിട്ടും നരകത്തില്‍ പോകേണ്ടിവരിക എന്നുള്ളത്‌!?. ചിന്തിക്കുക, ഖുര്‍ആനും ഹദീസുമാകുന്ന പ്രമാണങ്ങളില്‍
ഉള്ളത്‌ മാത്രം നാം പ്രവര്‍ത്തിക്കുക, "സ്വര്‍ഗം ലഭിക്കാനും നരകത്തില്‍നിന്നു രക്ഷപ്പെടാനുമുള്ള ഒരു കാര്യവും ഞാ ന്‍ നിങ്ങളോട്‌ പറയാതെ പോകുന്നില്ല"എന്ന പ്രവാചകവചനം അതാണല്ലൊ നമ്മെ അറിയിക്കുന്നത്‌.
അപ്രകാരം തന്നെ പരലോകത്ത്‌ ഒരു വിഭാഗം ആളുകള്‍ കൈ കടിച്ച്‌ വിലപിക്കു ന്ന കാര്യം ഖുര്‍ആന്‍ സൂറത്ത്‌ ഫുര്‍ഖാ നില്‍ വിവരിക്കുന്നുണ്ട്‌. അവര്‍ അന്ന്‌ വി ലപിക്കുന്ന അവസരത്തില്‍ അവര്‍ക്ക്‌ പറ്റിയ തീര്‍ക്കാനും തിരുത്താനും കഴിയാത്ത രണ്ട്‌ ഭീമാബദ്ധങ്ങള്‍ എടുത്ത്‌ പറഞ്ഞായിരിക്കും കരയുന്നത്‌ എന്ന്‌ ഖുര്‍ആന്‍ എടുത്ത്‌ പറയുന്നുണ്ട്‌. അവയിലൊന്ന്‌ ഞാന്‍ റസൂലിന്റെ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എന്നും മറ്റൊന്ന്‌ ഞാന്‍ കണ്ണില്‍ കണ്ടവരുടെ മാര്‍ഗ്ഗം പിന്‍പറ്റാതിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു എന്നുമായിരിക്കും. ഇത്‌ മനസ്സിലാക്കി അത്തരം ഹത ഭാഗ്യരില്‍ പെട്ടുപോകാതിരിക്കുന്നതിന്‌ വേണ്ടിയാണ്‌ അല്ലാഹു ഇക്കാര്യം നമുക്ക്‌ മുന്‍കൂട്ടി അറിയിച്ചു തന്നിട്ടുള്ളത്‌.

അല്ലാഹു പറയുന്നത്‌ കാണുക: "അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം "റസൂലിന്റെ കൂടെ ഞാന്‍ ആ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ, എന്റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീ കരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക്‌ ബോധനം വന്നു കിട്ടിയതിനു ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചു കളഞ്ഞുവല്ലൊ" എന്നിങ്ങനെ അവന്‍ പറയും. പിശാച്‌ മനുഷ്യനെ കൈവിട്ടു കളയുന്നവനാകുന്നു. (അന്ന്‌) റസൂല്‍ പറയും: "എന്റെ രക്ഷിതാവേ, എന്റെ ജനത ഈ ഖുര്‍ആനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു"എ ന്ന്‌" (സൂറ: ഫുര്‍ഖാന്‍ 27,28, 29, 30)
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഖുര്‍ആനിലൂടെയും അതിന്റെ വിവരണമായ പ്രവാചക ചര്യയിലൂടെയും പഠിക്കുവാനും സത്യം സത്യമായി മനസ്സിലാക്കുവാനും അതനുസരിച്ച്‌ ജീവിക്കുവാനും, തെറ്റി നെ തെറ്റായി കണ്ട്‌ അവ കയ്യൊഴിക്കുവാനും അല്ലാഹു നമുക്ക്‌ തൗഫീഖ്‌ നല്‍ കി അനുഗ്രഹിക്കട്ടെ (ആമീന്‍).

തയ്യാറാക്കിയത്‌:
അബ്ദുല്‍ ലത്തീഫ്‌ സുല്ലമി മാറഞ്ചേരി
ഇസ്ലാമിക്‌ ഗൈഡന്‍സ്‌ സെന്റര്‍ സുലൈ
റിയാദ്‌. ഫോണ്‍: 2414488, 2410615/226,
ഫാക്സ്‌ 2411733. സൗദി അറേബ്യ.
Zajednički linkovi
  1. Članci Isra' i Mi'radž ( Srodni linkovi ) - ( Malajalamski )