The Handwritings Of The Malayalam Language
Print Send to your friends Contact the admin Send a comment Display Comments Embed Code
The Virtue Of Deeds
Articles Item Description

 
 
പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തില്‍
സര്‍വ്വ സ്തുതിയും അല്ലാഹുവിന്ന്‌ അവന്റെ ദൂതരില്‍ അന്തിമനായ മുഹമ്മദ്‌ നബി (സ)യിലും കുടുംബ ത്തിലും ബന്ധുമിത്രാദികളിലും അല്ലാഹുവിന്റെ അളവറ്റ കരുണാകടാക്ഷങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ.

മാന്യ സഹോദരാ
,
സ്വഹീഹും കുറ്റമറ്റ തുമായ ഹദീസുകളാല്‍ സ്ഥിരപ്പെട്ട, കര്‍മ്മങ്ങളുടെ ശ്രേഷ്ഠതകളും പ്രതിഫലവും വിവ രിക്കുന്ന തിരഞ്ഞെടുത്ത നബിവചനങ്ങളുടെ വിവര്‍ത്തനമാണ്‌ താങ്കളീ വായിക്കുന്ന ലഘുലേഖ. പ്രവാചക ന്‍(സ)യില്‍ നിന്നും സ്ഥിരപ്പെട്ട ഇവിടെ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ അമലുകള്‍ (കര്‍മ്മങ്ങള്‍) മുഖേനെ അല്ലാഹുവിലേക്ക്‌ അടുത്ത്‌ അവന്റെ പ്രീതി തേടല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്‌. അതുപോലെ അവ തനിക്കും മറ്റുള്ളവര്‍ക്കും കൂടി പ്രയോജനമാകും വിധം പ്രചരിപ്പിക്കലും അനിവാ ര്യമാണ്‌. ഇക്കാര്യം നബിവചനത്തിലൂടെ നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.

അല്ലാഹു പ്രവാചകചര്യ പിന്‍പറ്റി ജീവിക്കാനും അത്‌ മറ്റുള്ളവര്‍ക്ക്‌ എത്തിച്ചു കൊടുക്കാനും അതിലൂടെ പരലോക മോക്ഷം നേടാനും നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).
 
 
1.       വുദുവിന്റെ ശ്രേഷ്ഠത

1.ഉഖ്ബത്‌ ബ്നു ആമിര്‍ (റ) വില്‍ നിന്ന്‌ നബി(സ) ജനങ്ങളോട്‌ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു "ഏതൊരു മുസ്ലിമാണോ നേരാംവണ്ണം വുദുവുണ്ടാക്കി തന്റെ മുഖവും മനസ്സും അല്ലാഹു വിലേക്ക്‌ തിരിച്ച്‌ രണ്ട്‌ റക്‍അത്ത്‌ നമസ്‌കരിക്കുന്നത്‌ അവന്‌ സ്വര്‍ഗ്ഗം നിര്‍ബന്ധമായിത്തീരു ന്നതാണ്‌ മുസ്ലിം:  553 
 
   2.ഉമര്‍(റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "നിങ്ങളില്‍ ആരാണോ പൂര്‍ണ്ണമായ നിലയില്‍ വുദു നിര്‍വ്വഹിച്ച ശേഷം അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു (അല്ലാഹുവല്ലാതെ ആരാധനക്ക്‌ അര്‍ഹനില്ലെന്നും അവന്‍ ഏകനും പങ്ക്‌കാരില്ലാത്തവ നുമാണെന്നും; മുഹമ്മദ്‌(സ) അവന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്ന്‌ പറയുന്നത്‌; സ്വര്‍ഗ്ഗത്തിന്റെ എട്ട്‌ കവാടങ്ങള്‍ അവന്‌ വേണ്ടി തുറക്കപ്പെടാ തിരിക്കുകയില്ല. അവന്‍ ഉദ്ദേശിക്കുന്നതിലൂടെ അവന്‌ പ്രവേശിക്കാവുന്നതാണ്‌ " (മുസ്ലിം)
 
2.       നമസ്കാര ശ്രേഷ്ഠത

1. അബൂ ഹുറൈറയില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "ജമാഅത്തായുള്ള ഒരാളുടെ നമസ്കാരം അവന്‍ അങ്ങാടിയിലോ വീട്ടിലോ വെച്ച്‌ നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപതില്‍ പരം മടങ്ങ്‌ വര്‍ദ്ധന വുള്ളതാണ്‌. കാരണം ഒരാള്‍ നല്ല നിലക്ക്‌ വുദു നിര്‍വ്വഹിച്ച്‌ നമസ്കാരം ഉദ്ദേശിച്ച്‌ മാത്രം പള്ളിയിലേക്ക്‌ പോകുന്നുവെങ്കില്‍ പള്ളിയില്‍ പ്രവേശിക്കുന്നത്‌ വരെയുള്ള അവന്റെ ഓരോ കാല്‍വെപ്പുകള്‍ക്കും ഓരോ നന്മ രേഖപ്പെടുത്തുകയും അത്‌ മുഖേനെ അവന്റെ ഓരോ തിന്മ മായ്ച്ചുകളയുകയും ചെയ്യുന്നതാണ്‌.  ഇനി അവന്‍ പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നമസ്കാരത്തിനായി അവന്‍ പള്ളിയില്‍ കഴിഞ്ഞുകൂടുന്ന അത്രയും സമയം അവന്‍ നമസ്കാരത്തിലായിരിക്കും (പോലെ പ്രതിഫലത്തിലായിരിക്കും). നമസ്കാരം നിര്‍വ്വഹിച്ച സ്ഥലത്ത്‌ വുദുവോട്‌ കൂടി ഇരിക്കുന്ന അത്രയും സമയം നിങ്ങള്‍ക്ക്‌ വേണ്ടി മലക്കുകള്‍ ഇപ്രകാരം പ്രാര്‍ ത്ഥിച്ചുകൊണ്ടേയിരിക്കുന്നതുമാണ്‌. "അല്ലാഹുവേ ഇവന്‌ നീ കരുണ ചൊരിയേണമേ
, അല്ലാഹുവേ ഇവന്‌ നീ പൊറുത്ത്‌ കൊടുക്കേണമേ, അല്ലാഹുവേ ഇവന്റെ പശ്ചാതാപം നീ സ്വീകരിക്കേണമേ" (മുസ്ലിം നമ്പര്‍: 1506)
നമസ്കാരം പള്ളിയില്‍ വെച്ച്‌ സംഘടിതമായി നിര്‍വ്വഹിക്കേണ്ടതിന്റെ ഗൗരവവും അതിനുള്ള ശ്രേഷ്ഠതയുമാണ്‌ മുകളില്‍ കൊടുത്ത ഹദീസില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്‌. അല്ലാഹു നമുക്ക്‌ ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക്‌ നന്ദികാണിക്കു ക; ജമാഅത്ത്‌ നമസ്കാരം പതിവാക്കുക.

2. അബൂ ഉമാമ: (റ): നബി(സ) പറഞ്ഞു: "വല്ലവനും തന്റെ വീട്ടില്‍ നിന്നും ശുദ്ധി വരുത്തി നിര്‍ബ ന്ധ നമസ്കാരത്തിനായി പുറപ്പെട്ടാല്‍ അവനുള്ള പ്രതിഫലം ഇഹ്‌റാമില്‍ പ്രവേശിച്ചവനായി ഹജ്ജിന്‌ പുറപ്പെട്ടവനുള്ള പ്രതിഫലമായിരിക്കും. ളുഹാ നമസ്കാരം മാത്രം ഉദ്ദേശിച്ച്‌ അത്‌ നിര്‍വ്വഹിക്കാനായി പുറപ്പെട്ടവന്‌ ഉംറ നിര്‍വ്വഹിക്കുന്നവനുള്ള പ്രതിഫലവുമാണ്‌. ഒരു നമസ്‌കാര ത്തിനു ശേഷം യാതൊരു വിധ അനാവശ്യവും പ്രവര്‍ത്തിക്കാതെ മറ്റൊരു നമസ്കാരം നിര്‍വ്വഹിക്കു ന്നവന്റെ ഗ്രന്ഥം ഇല്ലിയ്യീനില്‍ രേഖപ്പെടുത്തുന്നതാണ്‌" (അബൂദാവൂദ്‌ 588. സ്വഹീഹ്‌ അല്‍ബാനി)

3. ഉഥ്മാന്‍ (റ) വില്‍ നിന്ന്‌: നബി(സ) പ റയുന്നത്‌ ഞാന്‍ കേട്ടു "ആരെങ്കിലും ഇശാഅ്‌ നമസ്കാരം ജമാഅത്തായി നമസ്കരിച്ചാല്‍ അവന്‍ രാത്രി പകുതി സമയം നമസ്‌കരിച്ചവനെപ്പോലെയാണ്‌. ആരെങ്കിലും സുബഹി നമസ്കാരം ജമാഅത്തായി നമസ്കരിച്ചാല്‍ അവന്‍ രാത്രി മുഴുവനും നമസ്കരിച്ചവനെ പോലെയുമാണ്‌." (മുസ്ലിം1491)

4. അബൂഹുറൈറ (റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: വല്ലവനും വെള്ളിയാഴ്ച ദിവസം വലിയ അശുദ്ധിയില്‍ നിന്നും (കുളിക്കും പ്രകാരം) കുളിച്ച്‌ (നേരത്തെ പള്ളിയിലേക്ക്‌) പോയാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി നല്‍കിയവനെപ്പോലെയാണ്‌. രണ്ടാം സമയത്ത്‌ പോയാല്‍ അവന്‍ ഒരു പശുവിനെ ബലി നല്‍കിയവനെപ്പോലെയാണ്‌. മൂന്നാം സമയം പോയാല്‍ അവന്‍ ഒരു ആടിനെ ബലി നല്‍കിയവനെപ്പോലെയാണ്‌. നാലാം സമയം പോയാല്‍ അവന്‍ ഒരു കോഴിയെ ബലി നല്‍കിയവനെ പ്പോലെയാണ്‌. അഞ്ചാം സമയത്ത്‌ പോയാല്‍ അവന്‍ ഒരു കോഴിമുട്ട ബലി നല്‍കിയവനെ പ്പോലെ യാണ്‌. ഇമാം (ഖുതുബ നിര്‍വ്വഹിക്കാന്‍) പുറപ്പെട്ടാല്‍ പിന്നീട്‌ മലക്കുകള്‍ ഉല്‍ബോധനം കേള്‍ക്കു ന്നതുമാണ്‌. (ബുഖാരി 881)

5. അബൂഹുറൈറ(റ)വില്‍ നിന്ന്‌: നബി (സ) പറഞ്ഞു: "വല്ലവനും മയ്യത്തിന്‌ സാക്ഷ്യം വഹിച്ച്‌ (സന്ദര്‍ശിച്ച്‌) മയ്യിത്തിന്‌ വേണ്ടി നമസ്കാരം നിര്‍വ്വഹിച്ചാല്‍ അവന്‌ ഒരു ഖീറാത്ത്‌ പ്രതിഫലമുണ്ട്‌. മറവ്‌ ചെയ്യുന്നത്‌ വരെ അതിനെ അനുഗമിച്ചവന്‌ രണ്ട്‌ ഖീറാത്തുമുണ്ട്‌. എന്താണ്‌ രണ്ട്‌ ഖീറാത്ത്‌ എന്ന്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: അത്‌ വലിയ രണ്ട്‌ പര്‍വ്വതങ്ങളെപ്പോലെയുള്ളതാ ണ്‌"  (മുസ്ലിം 2189)

6. ആയിഷ(റ)യില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "ഫജ്‌റിന്‌ മുമ്പുള്ള രണ്ട്‌ റക്‍അത്ത്‌ ഈ ലോകവും അതിലെ വസ്തുക്കളെക്കാളും ഉത്തമമാണ്‌" (മുസ്ലിം 1688)
സുബഹിക്ക്‌ മുമ്പുള്ള സുന്നത്ത്‌ നമസ്കാരമാണ്‌ ഉദ്ദേശ്യം. പതിവായി അത്‌ നിര്‍വ്വഹിക്കുന്ന ഒരാള്‍ക്ക്‌ ജമാഅത്തിന്‌ മുമ്പ്‌ അത്‌ നഷ്ടപ്പെട്ടാല്‍ സുബഹി നമസ്കാരത്തിന്ന്‌: ശേഷവും അത്‌ നിര്‍വ്വഹിക്കാവുന്നതാണ്‌.

7. അബൂദര്‌റ്‌ (റ) വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "എല്ലാ പുലരിയിലും നിങ്ങളുടെ ഓരോ സന്ധി യിലും നിങ്ങള്‍ക്ക്‌ ധര്‍മ്മമുണ്ട്‌. സുബ്’ഹാനല്ലാ, അല്‍ഹംദുലില്ലാ, ലാ ഇലാഹ ഇല്ലല്ലാ, അല്ലാഹു അക്ബര്‍ എന്നിവകളെല്ലാം ധര്‍മ്മമാണ്‌. നന്മ കല്‍പ്പിക്കല്‍ ധര്‍മ്മമാണ്‌. തിന്മ വിരോധിക്കല്‍ ധര്‍മ്മമാണ്‌. രണ്ട്‌ റക്‍അത്ത്‌ ളുഹാ നമസ്കാരം നിര്‍വ്വഹിക്കല്‍ ഇവക്കെല്ലാം പകരമാകുന്നതു മാണ്‌" (മുസ്ലിം 1671)

8. ഉമ്മു ഹബീബ:(റ)യില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "ഒരാള്‍ ഒരു ദിവസം പന്ത്രണ്ട്‌ റക്‍അത്ത്‌ സുന്നത്ത്‌ നമസ്കാരം നിര്‍വ്വഹിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ അവന്‌ ഒരു വീട്‌ നിര്‍മ്മിക്കപ്പെടുന്നതാണ്‌ " (മുസ്ലിം 1695)
ളുഹറിന്‌ മുമ്പ്‌ നാല്‌ ശേഷം രണ്ട്‌, മഗ്‌രി ബിന്‌ ശേഷം രണ്ട്‌, ഇശാഇന്‌ ശേഷം രണ്ട്‌, സുബഹിക്ക്‌ മുമ്പ്‌ രണ്ട്‌ എന്നിവയാണത്‌.
ഇവയല്ലാതെയും സുന്നത്ത്‌ നമസ്കാരങ്ങ ള്‍ ഫറദ്‌ നമസ്കാരങ്ങളുമായി ബന്ധപ്പെടുത്തി നബി(സ) നമസ്കരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍ ഏറ്റവും ശ്രേഷ്ഠമാ യ പന്ത്രണ്ട്‌ റക്‍അത്തുകളാണ്‌ മുകളില്‍ കൊടുത്ത ഹദീസില്‍ പറയപ്പെട്ടത്‌.

9. ജാബിര്‍ (റ) വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "എന്റെ ഈ പള്ളിയില്‍ (മദീനയി ലെ മസ്ജിദു ന്നബവി) വെച്ചുള്ള നമസ്കാരം മസ്ജിദുല്‍ ഹറം ഒഴിച്ച്‌ മറ്റ്‌ പള്ളികളില്‍ വെച്ച്‌ നമസ്കരിക്കു ന്നതി നേക്കാള്‍ ആയിരം ഇരട്ടി ശ്രേഷ്ഠതയുള്ളതാണ്‌. മസ്ജിദുല്‍ ഹറമില്‍ വെച്ച്‌ നമസ്കരിക്കുന്നത്‌ അതല്ലാത്ത മറ്റ്‌ പള്ളികളില്‍വെച്ച്‌ നമസ്കരിക്കുന്നതിനേക്കാള്‍ ഒരു ലക്ഷം ഇരട്ടി ശ്രേഷ്‌ ഠതയുള്ളതാണ്‌" (ഇബ്നു മാജ: അല്‍ബാ നി(റ) സ്വഹീഹ്‌ 1406)

10. സഹ്ലു ബ്നു ഹനീഫ്‌ (റ) വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "വല്ലവനും വീട്ടില്‍ നിന്ന്‌ ശുദ്ധിയുണ്ടാക്കി ഖുബാഅ്‌ പള്ളിയില്‍ ചെന്ന്‌ നമസ്കരിച്ചാല്‍ അവന്ന്‌ ഉംറ നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതാണ്‌" (ഇബ്‌ നുമാജ: 1412, അല്‍ബാനി(റ) സ്വഹീഹാണ്‌ എന്ന്‌ രേഖപ്പെടുത്തിയ ഹദീസ്‌)
നബി(സ) മദീനയില്‍ എത്തി ആദ്യമായി നിര്‍മ്മിച്ച പള്ളിയാണ്‌ മസ്ജിദ്‌ ഖുബാഅ്‌.
 
3. നോമ്പിന്റെ ശ്രേഷ്ഠത

1. അബൂ ഹുറൈറ (റ)വില്‍നിന്ന്‌: നബി (സ) പറഞ്ഞു: "മനുഷ്യ പുത്രന്റെ കര്‍മ്മ ങ്ങളെല്ലാം പത്ത്‌ ഇരട്ടി മുതല്‍ എഴുനൂറ്‌ ഇരട്ടിവരെ വര്‍ദ്ധനവ്‌ ലഭിക്കപ്പെടുന്നതാണ്‌
;
അല്ലാഹു പറയുന്നു: നോമ്പ്‌ ഒഴികെ. നോമ്പ്‌ എനിക്ക്‌ (മാത്രം) ഉള്ളതാണ്‌ അതിന്‌ ഞാന്‍ പ്രതിഫലം നല്‍കുന്നതാണ്‌. അവന്‍ തന്റെ ഭക്ഷണങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ചത്‌ എനിക്ക്‌ വേണ്ടിയാണ്‌. നോമ്പുകാരന്‌ രണ്ട്‌ സന്തോഷമുണ്ട്‌ ഒന്ന്‌ നോമ്പ്‌ തുറക്കുമ്പോഴുള്ള സന്തോഷം മറ്റൊന്ന്‌ അല്ലാ ഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷവും. നോമ്പുകാരന്റെ വായക്ക്‌ അല്ലാഹുവിങ്കല്‍ കസ്തൂ രിയേക്കാള്‍ വിശിഷ്ടമായ സുഗന്ധമായിരിക്കും" (മുസ്ലിം 2707)

2. അബൂ ഖതാദ:(റ) വില്‍ നിന്ന്‌: . പ്രവാചകരേ എങ്ങിനെയുണ്ടാകും കൊല്ലം മുഴുവന്‍ നോമ്പ്‌ നോക്കുന്നവരുടെ അവസ്ഥ. നബി (സ) പറഞ്ഞു: റമദാന്‍ കഴിഞ്ഞാല്‍ അടുത്ത റമദാന്‍ വരെ എല്ലാ മാസത്തിലും മൂന്ന്‌ ദിവസം നോമ്പ്‌ അനുഷ്ഠിക്കുക, (ചന്ദ്ര മാസങ്ങളിലെ 13,14,15 തീയതികളായ പൗര്‍ണ്ണമി ദിവസങ്ങള്‍) അതാണ്‌ കൊല്ലം മുഴുവനും നോമ്പ്‌ അനുഷ്ഠിക്കല്‍. അറഫാ ദിവസത്തെ നോമ്പ്‌ അത്‌ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷത്തെ പാപങ്ങള്‍ പൊറുക്ക പ്പെടുന്നതുമാണ്‌. ആശൂറാഅ്‌ (മുഹര്‍റം പത്ത്‌) ദിവസമാകട്ടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപം അതുമൂലം പൊറുക്ക പ്പെടുന്നതാണ്‌. (മുസ്ലിം 2746)

3. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) വില്‍ നിന്ന്‌: നബി(സ) ഇങ്ങിനെ പറയുന്നത്‌ ഞാന്‍ കേട്ടു "ആരെങ്കിലും റമദാന്‍ നോമ്പ്‌ അനുഷ്ഠിച്ച ശേഷം ശവ്വാലില്‍ നിന്നും ആറ്‌ ദിവസവും കൂടി അതി നോട്‌ തുടര്‍ത്തിയാല്‍ അവന്‍ കൊല്ലം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെ പോലെയായി"(മുസ്ലിം 2759)

4. സൈദ്‌ ബ്നുല്‍ ഖാലിദ്‌ (റ) വില്‍ നിന്ന്‌: നബി(സ) പറയുന്നു: "ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ്‌ തുറപ്പിച്ചാല്‍ നോമ്പ്‌ നോറ്റവന്റെ അതേ പ്രതിഫലം അവ നും ലഭിക്കുന്നതാണ്‌; നോമ്പു കാരന്റെ പ്രതിഫലത്തില്‍ നിന്നും ഒന്നും കുറക്കപ്പെ പ്പെടാതെ തന്നെയാണിത്‌" (തുര്‍മുദി 807).
 
4. ഹജ്ജിന്റേയും ഉംറയുടേയും ശ്രേഷ്ഠത

1. അബൂഹുറൈറ (റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "ഒരു ഉംറ നിര്‍വ്വഹിച്ച്‌ പിന്നീടൊ രു ഉംറ കൂടി നിര്‍വ്വഹിച്ചാല്‍ അത്‌ അവക്കി ടയിലുള്ള (പാപങ്ങള്‍ക്കുള്ള) പ്രായശ്ചി ത്തമാണ്‌. പുണ്യകരമാ യ ഹജ്ജിന്‌ സ്വര്‍ഗ്ഗ മല്ലാതെ പ്രതിഫലവുമില്ല" (മുസ്ലിം 328) ഒരേ യാത്രയില്‍ ഒന്നിലധികം തവണ ഉംറ നിര്‍വ്വഹിക്കുന്നതിന്‌ പ്രവാചക മാതൃകയില്ല. വിവര്‍ത്തകന്‍

2. ഇബ്നു അബ്ബാസ്‌(റ)വില്‍ നിന്ന്‌: നബി (സ) പറഞ്ഞു: "റമദാനിലെ ഒരു ഉംറ ഹ ജ്ജിന്‌ തുല്യമാണ്‌. അതല്ലെങ്കില്‍ എന്റെ കൂടെയുള്ള ഹജ്ജിന്‌ തുല്യമാണ്‌" (മുസ്‌ ലിം 3039)
 
5. പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങള്‍

1. ജുവൈരിയ്യ (റ) യില്‍ നിന്ന്‌: "നബി(സ) ഒരിക്കല്‍ അവരുടെ അടുത്ത്‌ നിന്ന്‌ പ്രഭാത നമസ്കാരം കഴിഞ്ഞ്‌ പുറത്ത്‌ പോയി. പി ന്നീട്‌ ളുഹാ സമയം നബി(സ) തിരിച്ചുവന്നു. അന്നേരം അവര്‍ പള്ളിയില്‍ തന്നെ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി(സ)
ചോദിച്ചു: നീ
, ഞാന്‍ പോകുന്ന അതേ അ വസ്ഥയില്‍ തന്നെ ഇരിക്കുകയാണോ ? അവര്‍ പറഞ്ഞു അതെ. അപ്പോള്‍ നബി(സ) പറഞ്ഞു: നീ സുബ്’ഹാനല്ലാഹി വബി ഹംദിഹി അദദ ഖല്‍ഖിഹി വ രിദ്വാ നഫ്സിഹി വസിനത അര്‍ശിഹി വ മിദാദ കലിമാതിഹി (അല്ലാഹുവിന്റെ വചനങ്ങള്‍ രേഖപ്പെടുത്തിയ മഷി കണക്കെ, അവന്റെ സിംഹാസനത്തിന്റെ തൂക്കം കണക്കെ, അവന്റെ മനസ്സിന്റെ തൃപ്തി കണക്കെ, അവന്റെ സൃഷ്ടികളുടെ എണ്ണം കണക്കെ അവനെ സ്തുതിക്കുന്ന തോടൊപ്പം ഞാന്‍ വാഴ്ത്തുന്നു) എന്നീ നാല്‌ വചനങ്ങള്‍ മൂന്ന്‌ തവണ പറയുകയും എന്നിട്ടത്‌ തൂക്കി നോക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഇന്നു മുതല്‍ നീ പറയുന്നവയേക്കാള്‍ അത്‌ ഘനം തൂങ്ങുക തന്നെ ചെയ്യുന്നതായിരിക്കും" (മുസ്ലിം 6913)

2. അബൂഹുറൈറ(റ) വില്‍ നിന്ന്‌: നബി (സ) പറഞ്ഞു: "ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ (അല്ലാഹുവല്ലാതെ ഒരാ രാധ്യനുമില്ല, അവനാണ്‌ എല്ലാ ആധിപത്യവും, സ്‌ തുതികളും അവന്‌ തന്നെ, അവന്‍ എല്ലാറ്റിനും കഴിവുള്ളവനുമാണ്‌) എന്ന്‌ ഒരു ദിവസം നൂറ്‌ തവണ പറഞ്ഞാല്‍ അവന്‌ പത്ത്‌ അടിമകളെ മോചിപ്പിച്ച പ്രതി ഫലമുണ്ടായിരിക്കും, അവന്‌ നൂറ്‌ നന്മകള്‍ രേഖപ്പെടുത്തുകയും അവന്റെ നൂറ്‌ പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. പ്രസ്‌തുത ദിവസം വൈകുന്നേരമാകും വരെ പിശാചില്‍ നിന്നും അത്‌ അവന്‌ സംരക്ഷണ വുമായിരിക്കും. ഇത്‌ മുഖേനെ ലഭിക്കുന്ന തിനേക്കാള്‍ ശ്രേഷ്ഠകരമായ ഒരു കാര്യവും ഒരാള്‍ക്കും പ്രവര്‍ത്തിക്കാ നാവുകയില്ല; ഇത്‌ അധികരിപ്പിച്ചാലല്ലാതെ. ആരെങ്കിലും സുബ്’ഹാനല്ലാഹി വബി ഹംദിഹി (അ ല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ ഞാന്‍ വാഴ്ത്തുന്നു) എന്ന്‌ ഒരു ദിവസം നൂറ്‌ തവണ പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ സമുദ്രത്തിലെ നുര ണക്കെയുള്ളതാണെങ്കിലും അത്‌ പൊറു ക്കപ്പെടുന്നതാണ്‌ " (മുസ്ലിം 6842)

3. മിസ്വബ്‌ ബ്നു സഅദ്‌ (റ) പറയുന്നു: എന്നോട്‌ എന്റെ പിതാവ്‌ ഇങ്ങനെ പറ ഞ്ഞു: "ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ഇരിക്കവെ അദ്ദേഹം ചോദിച്ചു: നിങ്ങളിലൊരാള്‍ക്ക്‌ ദിവസം ആയിരം നന്മ പ്രവര്‍ത്തിക്കല്‍ പ്രയാസമാകുമോ ? കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു: ആയിരം നന്മ പ്രവര്‍ത്തിക്കാന്‍ എങ്ങനെ സാധിക്കാനാണ്‌ ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നൂറ്‌ തവണ സുബ്’ഹാനല്ലാ എന്ന്‌ പറയുക; അത്‌ മൂലം നിങ്ങള്‍ക്ക്‌ ആയിരം നന്മ എഴുത പ്പെടുകയും അവ ന്റെ ആയിരം പാപം മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്‌" (മുസ്‌ ലിം 6852)

4. അബൂ സഈദില്‍ ഖുദ്‌രിയ്യ്‌ (റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "നിങ്ങള്‍ക്ക്‌ ഒരു രാത്രിയില്‍ ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം ഓതാന്‍ പ്രയാസമാകുമോ ? അത്‌ അവര്‍ക്ക്‌ പ്രയാസമാവുകയും അവര്‍ ഇങ്ങ നെ പറയുകയും ചെയ്തു: നബിയേ, ആര്‍ക്ക്‌ കഴിയാനാണ്‌ അത്‌ ? അന്നേരം നബി (സ)പറഞ്ഞു: അല്ലാഹുല്‍ വാഹിദുസ്സമദ്‌ (ഖുല്‍ ഹുവല്ലാഹു അഹദ്‌ എന്ന്‌ തുടങ്ങുന്ന സൂറത്തുല്‍ ഇഖ്ലാസ്‌) ഖുര്‍ആനിന്റെ മൂന്നിലൊന്നാണ്‌ !" (ബുഖാരി 5015)

5. അബൂ ഹുറൈറ(റ)വില്‍ നിന്ന്‌: നബി (സ) പറഞ്ഞു: "നിശ്ചയം മുപ്പത്‌ ആയത്തു കള്‍ (വചനങ്ങള്‍) ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിലെ ഒരു അദ്ധ്യായം (പാരായണം ചെയ്യുന്നവര്‍ക്ക്‌) പാപം പൊറുക്കപ്പെടു ന്നത്‌ വരെ ശുപാര്‍ശ ചെയ്യുന്നതായിരിക്കും; അത്‌ തബാറകല്ലദീ ബിയദിഹില്‍ മുല്‍ക്‌ എന്ന്‌ തുടങ്ങു ന്ന സൂറത്തുല്‍ മുല്‍ക്‌ ആണ്‌" (തുര്‍മുദി 2890)
 
     6. അബ്ദുല്ലാഹി ബ്നു മസ്‌ഊദ്‌ (റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "വല്ലവനും ഖുര്‍ആനില്‍ നിന്നും ഒരു അക്ഷരം പാരായണം ചെയ്താല്‍ അതിന്‌ അവന്‌ ഒരു നന്മ ലഭിക്കുന്നതാണ്‌. ആ നന്മ പത്ത്‌ മടങ്ങായി വര്‍ദ്ധിപ്പിക്കുന്നതാണ്‌. അലിഫ്ലാംമീം എന്നത്‌ ഒരു ഹര്‍ഫാണെന്ന്‌ ഞാന്‍ പറയുന്നില്ല. അലിഫ്‌ ഒരു ഹര്‍ഫാണ്‌, ലാം ഒരു ഹര്‍ഫാണ്‌, മീമ്‌ മറ്റൊരു ഹര്‍ഫാണ്‌" (തുര്‍മുദി 2910)
 
6. ദാന ധര്‍മ്മ ശ്രേഷ്ഠതകള്‍

1. സ്വഫ്‌വാനു ബ്നു സലീം(റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "അഗതികളുടേയും വിധവകളുടേയും കാര്യത്തില്‍ പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റ
മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരത്തില്‍ ഏര്‍പ്പെട്ടവനെപ്പോലെയോ അതല്ലെങ്കില്‍ പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി സുന്നത്തു നമസ്കരിക്കുന്നവനെ പോലെയുമാണ്‌" (ബുഖാരി 6005)

2. സഹ്ലു ബ്നു സഅദ്‌ (റ) വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "ഞാനും അനാഥകളെ സംരക്ഷിക്കുന്ന വനും സ്വര്‍ഗ്ഗത്തില്‍ ഇപ്രകാരമായിരിക്കും. പ്രവാചകന്‍ ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തി കാണിച്ചുകൊ ണ്ടാണിത്‌ പറഞ്ഞത്‌" (ബുഖാരി 6005)
 
7. ധര്‍മ്മ സമര ശ്രേഷ്ഠതകള്‍

1. സല്‍മാന്‍ (റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "ഒരു രാവും പകലും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ധര്‍മ്മസമരത്തിനായി) ഇറങ്ങല്‍ ഒരു മാസത്തെ നോമ്പും നമസ്കാരവും നിര്‍വ്വഹിക്കുന്നതി നേക്കാള്‍ ഉത്തമമാണ്‌. അതില്‍ അവന്‍ വധിക്കപ്പെട്ടാല്‍ അവന്റെ പ്രവര്‍ത്തനത്തില്‍ അവന്‍ നി രതനായിരിക്കുന്നതാണ്‌
; അവന്‌ ഉപജീവനവും നല്‍കപ്പെടുന്നതാണ്‌. എല്ലാ വിധ നാശങ്ങളില്‍ നിന്നും അവന്‍ സുരക്ഷിതനുമായിരിക്കും" (മുസ്ലിം 4938)
 
8. പ്രബോധന ശ്രേഷ്ഠതകള്‍

1. അബൂ ഹുറൈറ(റ)വില്‍ നിന്ന്‌: നബി(സ) പറഞ്ഞു: "വല്ലവനും സന്മാ
റ്ഗ്ഗ ത്തിലേക്ക്‌ (ഒരാളെ) ക്ഷണിച്ചാല്‍ അത്‌ പിന്‍ പറ്റി പ്രവര്‍ത്തിക്കുന്നവന്റെ പ്രതിഫലം അവന്‌ ഒട്ടും കുറയാതെ തന്നെ അവനും (ക്ഷണിച്ചവനും) ഉണ്ടായിരിക്കുന്നതാണ്‌. ഒരാള്‍ ഒരു ദുര്‍മാറ്ഗ്ഗത്തിലേക്ക്‌ ക്ഷണിച്ചാല്‍ അത്‌ പിന്‍പറ്റിയവന്റെ കുറ്റങ്ങള്‍ അവന്‌ ഒട്ടും കുറയാതെ ക്ഷണിച്ചവനും ഉണ്ടായിരി ക്കുന്ന താണ്‌" (മുസ്ലിം 6804)

സഹോദരന്മാരെ, ഫളാഇലുല്‍ അഅ്മാല്‍ (കര്‍മ്മങ്ങളുടെ ശ്രേഷ്ഠതകള്‍) എന്ന പേരില്‍ ഹദീസുക ളില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒരു പാട്‌ കള്ളക്കഥകള്‍ പ്രവാചകന്‍(സ)യുടെ പേരില്‍ പോലും എഴുതി നിറച്ചുള്ള ഗ്രന്ഥങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ വഞ്ചിതരാകരുതെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. തെളിവുകളുടെ പിന്‍ബലമുള്ള അനേകം കര്‍മ്മങ്ങളും ദിക്‌റുകളും നമുക്ക്‌ അനുകരിക്കാന്‍ നബി(സ) പ്രവര്‍ത്തിക്കുകയും അനുയായികളെ പഠിപ്പിക്കുകയും പ്രോല്‍സാഹി പ്പിക്കുകയും ചെയ്തിട്ടുണ്ട്‌. അവക്കുള്ള ഏതാനും ഉദാഹരണങ്ങളാണ്‌ നിങ്ങള്‍ ഈ കൃതിയിലൂടെ ക ണ്ടത്‌. അവയുള്‍ക്കൊള്ളാന്‍ ശ്രമിക്കുക. 
ഏതൊരു കര്‍മ്മവും സ്വീകരിക്കപ്പെടുക ആത്മാര്‍ത്ഥ തയോടെയും, പ്രവാചകചര്യ പിന്തുടര്‍ന്ന്‌ നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്‌ എന്ന പൊതു തത്വം ഏതൊരു കര്‍മ്മത്തോടൊപ്പവും നാം ഓര്‍ത്തിരിക്കേണ്ടതാണ്‌. അപ്രകാരം തന്നെ നബി(സ)യു ടെ പേരില്‍ കളവ്‌ പറയുന്നവര്‍ നരകത്തില്‍ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ എന്ന നബിവചനവും ഈ വിഷയകമായി നാം പ്രതേകം ഓര്‍ത്തിരിക്കേണ്ടതാണ്‌.



ക്രോഡീകരണം:
വൈജ്ഞാനിക വിദാഗം
ഇസ്ലാമിക്‌ ഗൈഡന്‍സ്‌ സെന്റര്‍ സുലൈ
റിയാദ്‌. ഫോണ്‍: 2414488, ഫാക്സ്‌ 2411733


വിവര്‍ത്തനം:
അബ്ദുല്‍ ലത്തീഫ്‌ സുല്ലമി മാറഞ്ചേരി